തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി പദവിയിലേക്ക് നിലവിലെ വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിനെ പരിഗണിക്കരുതെന്ന ഹർജി തള്ളി ഹൈക്കോടതി. ഡി ജി പി സ്ഥാനത്തേയ്ക്ക് പരിഗണിക്കാന്‍ കേരളം കേന്ദ്രത്തിന് ശിപാര്‍ശ നല്‍കിയിട്ടുള്ള ആറ് പേരുടെ പട്ടികയില്‍ മനോജ് എബ്രഹാമും ഉള്‍പ്പെട്ടിരുന്നു. ഇതിനെതിരെയാണ് പൊതുതാത്പര്യ ഹർജി സമര്‍പ്പിക്കപ്പെട്ടിരുന്നത്.
സര്‍വീസ് നിയമം അനുസരിച്ചാണ് പട്ടിക തയ്യാറാക്കിയതെന്നും പൊതുതാല്പര്യം പരിഗണിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ നടപടി. ഹരജിയിന്മേല് ഹൈക്കോടതി രജിസ്ട്രി ഉയര്‍ത്തിയ എതിര്‍പ്പും കോടതി ശരിവെച്ചു.
സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ കാലാവധി 2025 ജൂണ്‍ 31 അവസാനിക്കാനിരിക്കെയാണ് ആറുപേരുടെ പ്രാഥമിക പട്ടിക തയ്യാറാക്കി സംസ്ഥാനം യു പി എസ് സിക്ക് കൈമാറിയത്. 1994 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനാണ് മനോജ് എബ്രഹാം.
TAGS : LATEST NEWS
SUMMARY : DGP Primary List as per Service Act; Petition against Manoj Abraham dismissed