കൊച്ചി: നടൻ ഉണ്ണി മുകുന്ദന്റെ മുൻ മാനേജർക്കെതിരെ നടപടി കടുപ്പിച്ചിരിക്കുകയാണ് ഫെഫ്ക. വിപിൻ കുമാർ ചർച്ചയിലെ ധാരണകള്‍ക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനാണ് നടപടി. ചർച്ചയില്‍ ഉണ്ണി മുകുന്ദൻ മാപ്പ് പറഞ്ഞെന്ന വിപിൻ്റെ വാദം തെറ്റാണെന്നും വിപിനുമായി സഹകരിക്കില്ലെന്നും അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഫെഫ്ക അറിയിച്ചു.
“ഇന്നലെ അമ്മയുടെ ഓഫീസില്‍ വച്ച് ഫെഫ്കയുടെയും അമ്മയുടെയും നേതൃത്വങ്ങള്‍ ഉണ്ണി മുകുന്ദനും വിപിനും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ ഉണ്ടായ ധാരണകള്‍ക്ക് വിപരീതമായി വിപിന്‍ ഒരു ദൃശ്യ മാധ്യമത്തിന് ഫോണിലൂടെ ചര്‍ച്ചയെ കുറിച്ച് തെറ്റിദ്ധാരണാജനകമായ വിവരങ്ങള്‍ ഇന്ന് നല്‍കിയത് തികഞ്ഞ അച്ചടക്ക ലംഘനമാണ്. ചര്‍ച്ചയില്‍ ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞു എന്ന വിപിൻ കുമാറിന്‍റെ അവകാശവാദം ശരിയല്ല. വിപിന്‍ ധാരണാലഘനം നടത്തിയ സാഹചര്യത്തില്‍ വിപിനുമായി യാതൊരു രീതിയിലും ഫെഫ്ക സംഘടനാപരമായി സഹകരിക്കില്ലെന്നും അച്ചടക്ക നടപടി സ്വീകരിക്കാനും തീരുമാനിച്ചിരിക്കുന്നു”, ഫെഫ്ക പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
TAGS : LATEST NEWS
SUMMARY : Vipin’s claim is false; FEFKA will not cooperate with Vipin