തിരുവനന്തപുരം: ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ സുകാന്ത് സുരേഷിനെ ജൂണ്‍ 5 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ എത്തിച്ചു വിശദമായ അന്വേഷണം നടത്തുന്നതിനാണ് കസ്റ്റഡിയില്‍ വിട്ടത്. സുകാന്തിന്റെ ലൈംഗികശേഷി പരിശോധനയും നടത്തും.
സുകാന്തിനെതിരെ ഫോണിലെ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ പോലീസ് കണ്ടെത്തിയിരുന്നു. കസ്റ്റഡിയിലെടുത്ത ശേഷം സുകാന്തുമായി പേട്ട പോലീസ് തെളിവെടുപ്പ് നടത്തും. ഉദ്യോഗസ്ഥയെ പീഡിപ്പിച്ച രാജസ്ഥാനിലും എറണാകുളത്തെ അപ്പാർട്ട്മെന്റിലും തിരുവനന്തപുരത്തെയും ചെന്നൈയിലെയും ഫ്ലാറ്റുകളിലും തെളിവെടുപ്പിനെത്തിക്കും.
ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളിലുമെത്തിച്ച് തെളിവെടുക്കും. രണ്ടുമാസത്തോളം ഒളിവിലായിരുന്ന പ്രതി ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ എറണാകുളം സെൻട്രല്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
TAGS : LATEST NEWS
SUMMARY : IB officer’s death: Sukant Suresh remanded in custody