ചെന്നൈ: തമിഴ്‌നാട് പൊള്ളാച്ചിയിലെ പൊന്‍മുത്തു നഗറില്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതിന് മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു. അഷ്‌വിക (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഉദുമല്‍പേട്ട റോഡ് അണ്ണാ നഗര്‍ സ്വദേശിയായ പ്രവീണ്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് അഷ്‌വിക ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കി പ്രവീണ്‍കുമാര്‍ വീട്ടില്‍ അതിക്രമിച്ചു കയറി കുത്തി കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ കഴുത്തിനും നെഞ്ചിനും ഉള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റിരുന്നു. കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലെ രണ്ടാം വര്‍ഷ ബിഎസ് സി കമ്പ്യൂട്ടർ സയന്‍സ് വിദ്യാര്‍ഥിയാണ് അഷ്‌വിക.
പെണ്‍കുട്ടിയുടെ വീടിന് സമീപം അഞ്ചുവര്‍ഷത്തോളം പ്രവീണും കുടുംബവും താമസിച്ചിരുന്നു. ഈ സമയത്ത് പ്രവീണ്‍ കുട്ടിയുമായി പരിചയത്തിലായി. ഒരുവർഷം മുമ്പ് ഇയാളും കുടുംബവും അണ്ണാ നഗറിലേയ്ക്ക് താമസം മാറിയിരുന്നു. പ്രവീണ്‍ അഷ്‌വികയെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. കുറേനാളായി ഇയാള്‍ പ്രണയാഭ്യർത്ഥന നടത്തിയിരുന്നുവെന്നും എന്നാല്‍ വിദ്യാർഥിനി ഇത് നിരസിച്ചുവെന്നും പോലീസ് പറഞ്ഞു.
കൊലയ്ക്ക് തലേദിവസം പെണ്‍കുട്ടി സുഹൃത്തുക്കളുമൊത്തുള്ള ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇതുകണ്ട പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു. പിന്നാലെ ഇയാള്‍ കയ്യിലുണ്ടായിരുന്ന പേനാക്കത്തികൊണ്ട് അഷ്‌വികയെ ആക്രമിക്കുകയും അടുക്കളയില്‍ കടന്ന് കത്തിയെടുത്ത് കഴുത്തിലും നെഞ്ചിലുമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
TAGS : LATEST NEWS
SUMMARY : Malayali girl stabbed to death by young man in Tamil Nadu after rejecting her love proposal