പ്രസവാനന്തര രക്തസ്രാവത്തെ തുടര്‍ന്ന് യുവതി മരിച്ചു; ഡോക്ടര്‍മാരുടെ അനാസ്ഥയെന്ന് ബന്ധുക്കള്‍

മംഗളൂരു: പ്രസവത്തെ തുടര്‍ന്നുള്ള അമിത രക്തസ്രാവം മൂലം യുവതി മരിച്ചു. ബെല്‍ത്തങ്കടി നുജോഡി മാപാല വീട്ടിലെ ശേഖര്‍ മലേകുഡിയയുടെ ഭാര്യയും മധുര (29) ആണ് മരിച്ചത്. പ്രസവത്തിനായി സുള്ള്യ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മധുര ജൂണ്‍ 3 ന് വൈകിട്ട് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ രാത്രി 9 മണിയോടെ കടുത്ത രക്തസ്രാവമുണ്ടായി.ഇതേ തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മധുരയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷപ്പെടുത്താനായില്ല.

പോസ്റ്റ്മോര്‍ട്ടം നടത്താതെ മൃതദേഹം കുടുംബത്തിന് കൈമാറിയതോടെ ഡോക്ടര്‍മാരുടെ അനാസ്ഥ ആരോപിച്ച് കുടുംബം രംഗത്തെത്തി. വീട്ടില്‍ അന്ത്യകര്‍മങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ, കര്‍ണാടക മലേകുടിയ അസോസിയേഷന്‍ പ്രസിഡന്റ് ശ്രീധര്‍ ഈദു ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കള്‍ സ്ഥലത്തെത്തി വിഷയം ജില്ലാ ആരോഗ്യ, പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതേ തുടര്‍ന്നു മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് കൈമാറുകയായിരുന്നു.

ആറ് വര്‍ഷം മുമ്പാണ് മധുരയുടെ വിവാഹം. മൂന്നര വയസ്സുള്ള ഒരു മകനുമുണ്ട്. ആശുപത്രി അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സുള്ള്യ പോലീസ് സുള്ള്യ കേസ് രജിസ്റ്റര്‍ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *